കീവ്: യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി സൈന്യത്തിനു നിർദേശം നൽകി.
കീവിലെ എസ്ബിയുവിന്റെ കേന്ദ്ര മന്ദിരത്തിലാണ് ഡ്രോൺ പതിച്ചതെന്ന് സെലെൻസ്കി സ്ഥിരീകരിച്ചു. സുരക്ഷാസേനാ മേധാവിയുടെ ഓഫീസിനെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ പതിച്ചതിന് പിന്നാലെ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. സംഭവത്തിന് പിന്നാലെ എസ്ബിയു മേധാവി ഒലെക്സാണ്ടർ പൊക്ലാഡുമായി സംസാരിച്ചതായി സെലെൻസ്കി അറിയിച്ചു.